തിരുവനന്തപുരം: ഭീകര സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് തുടരുന്നതിനിടെ നിർണായകമായ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. എസ്.ഡി.പിഐ കിരാത കൊലപാതകങ്ങൾ നടത്തുന്ന സംഘടനയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരിനാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്.
പി.എഫ്.ഐ നിരോധനത്തിന് തൊട്ടുമുൻപാണ് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിക്കും ഇതേ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് മേൽ തുടർ നടപടിയുണ്ടായില്ല. റിപ്പോർട്ടുമായി ബന്ധപ്പെട്ട രേഖകൾ ജനം ടി വിക്ക് ലഭിച്ചു.
ആലപ്പുഴയിലെ രൺജിത്ത് ശ്രീനിവാസൻ വധം മാത്രമല്ല ഇതിന് മുൻപും വിവിധ കൊലപാതകങ്ങൾ എസ്.ഡി.പി.ഐ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്‌ട്രീയ കൊലപാതകം എന്ന പേരിലാണ് അതിഭീകരമായ കൊലപാതങ്ങൾ നടത്തിയത്. ഭീകരർ നടത്തുന്ന കൊലപാതങ്ങൾക്ക് സമാനമായിരുന്നു ഇത്. എസ്.ഡി.പി. ഐയെ കശനമായി നിരീക്ഷിക്കണമെന്നും സംഘടനയ്‌ക്കതിരെ നടപടി വേണമെന്നും ഇന്റലിജൻസ് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
രൺജിത്ത് ശ്രീനിവാസനെ അമ്മയുടെ മുൻപിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകവും സമാനമായ രീതിയിലായിരുന്നു. സംസ്ഥാനത്ത് ഭീകരസംഘടന നടത്തിയ കൊലപാതങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. എസ്.ഡി.പി.ഐയുടെ ഹിറ്റ്ലിസ്റ്റിലുള്ളവരുടെ വിവരങ്ങളും ഇതിലുണ്ട്.
പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ രാജ്യത്താകമാനം വ്യപക റെയ്ഡ് നടന്നിരുന്നു. കേരളത്തിലും ഇതിന്റെ ഭാഗമായി റെയ്ഡ് നടന്നിരുന്നെങ്കിലും പരിശോധനയ്‌ക്ക് മുൻപേ തന്നെ വിവരം ചോർന്നിരുന്നു. ഇതോടെ മദ്ധ്യനിരയിലുള്ള പി.എഫ്.ഐ ഭീകരർക്ക് രക്ഷപ്പെടാൻ വഴിയൊരുങ്ങുകയും ചെയ്തു. ഒടുവിൽ റെയ്‍ഡ് വിവരം ചോരുന്നു എന്ന് വ്യക്തമാതോടെ കേരള പൊലീസിനെ അറിയിക്കാതെ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് എൻഐഎ ഭീകരരെ പിടികൂടി ജയിലിടച്ചത്.
പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് ഹർത്താൽ നടന്നിരുന്നു. വ്യപക ആക്രണമവും പൊതു സ്വത്തുക്കൾക്ക് വ്യാപക നാശനഷ്ടവും അന്നുണ്ടായി. പിന്നാലെ പി.എഫ്.ഐയിൽ നിന്നും നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇനിൽമേൽ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറിയെ കോടതി വിളിച്ച് വരുത്തി ശാസിച്ചിരുന്നു. ഇത്തരത്തിൽ എല്ലാം തരത്തിലുമുള്ള പിന്തുണയായാണ് പിണറായി സർക്കാർ ഭീകരസംഘടനയ്‌ക്ക് നൽകിയത്.
ഇതെല്ലാം നിലനിൽക്കേയാണ് പി.എഫ്.ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്.ഡി.പിഐയുമായി സി.പിഎം അവിശുദ്ധ കൂട്ടുകെട്ട് കൂടുതൽ ശക്തമാകുന്നത്. ഇൻറിലിജൻസ് റിപ്പോർട്ട് പൂഴത്തിയതിന്റെയും മറ്റും ഉപകാരസ്മരണ ആയാണ് സി.പിഎം- എസ്.ഡി.പിഐ വോട്ട് ഡീൽ. മുഖ്യമന്ത്രി പിണറായി വിജയനൻ മത്സരിക്കുന്ന ധർമ്മടത്തും മരുമകൻ മുഹമ്മദ് റിയസ് മത്സരിക്കുന്ന ബേപ്പുരിലും ഡിൽ പരസ്യമാണ്. ഇവിടെ ഭീകരസംഘടന സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.















