തിരുവനന്തപുരം: പിണറായി യുഗത്തിന് അന്ത്യം കുറിക്കാൻ സിപിഎമ്മിനുള്ളിൽ തന്നെ രഹസ്യ പദ്ധതി തയ്യാറാക്കിയതായി സൂചനകൾ. ദേശാഭിമാനി മുൻ ഡെപ്യൂട്ടി എഡിറ്റർ ജി. ശക്തിധരൻ ഫേസ് ബുക്കിൽ പോസ്റ്റാണ് സിപിഎമ്മിൽ നടന്ന വൻ കാലുവാരലിലേക്ക് വിരൽ ചൂണ്ടുന്നത്. മുൻപ് നടന്ന പല തെരഞ്ഞടുപ്പുകളിലും സിപിഎമ്മിന്റെ മാനേജ്മെൻറ് ചുമതലകളും വഹിച്ചയാളാണ് ശക്തിധരൻ. അതിനാൽ സിപിഎമ്മിനെ കാലുവാരൽ ശക്തിധരന് നന്നായി അറിയാം. പിണറായിയോട് പരസ്യമായി ചേർന്നു നിൽക്കുന്നവരിലേക്കും സംശയ മുനകൾ നീളുകയാണ്.
‘ കോടാനുകോടി അമുക്കിയ അവതാരങ്ങൾ പിണറായിക്കിട്ട് പണിതു. സഹതാപം തോന്നുന്നു” എന്നാണ് എഫ്ബി പോസ്റ്റിലെ വരികൾ. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻറ് അടിമുടി പാളി എന്നതിന്റെ സൂചകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും തമ്മിലുള്ള അകച്ച പരസ്യമായ രഹസ്യമാണ്. ഗോവിന്ദനെ മുൻ നിർത്തി പിണറായി കളിച്ച കളികൾ നേതാക്കൾക്കിടയിൽ വലിയ ചേരി തിരിവാണ് ഉണ്ടാക്കിയത്. ഇതാണ് പല നേതാക്കളും പ്രചാരണത്തിൽ സജീവമാകാതിരിക്കാൻ കാരണം. എസ്ഡിപിഐയുടെ അടക്കമുള്ള വർഗീയ വോട്ട് നേടാനുള്ള പിണറായിയുടെയും സംഘത്തിന്റെയും വഴിവിട്ട കളികളിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. എന്നാൽ ഇവർ പേടിച്ച് വായ തുറക്കുന്നില്ലെന്ന് മാത്രം.
എം. വി നികേഷ് കുമാർ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികൾക്ക് നേതൃത്വം നൽകിയവർ പാർട്ടിയുടെ പരാജയം കൃത്യമായി ഉറപ്പാക്കിയെന്നും അടക്കം പറച്ചിലുകളുണ്ട്. തനിക്ക് ശേഷം മരുമകൻ മുഹമ്മദ് റിയാസ് ആയിരിക്കണം മുഖ്യമന്ത്രി എന്നാണ് പിണറായിയുടെ കട്ടായം . ഇതിന് തടസ്സം നിൽക്കാതിരിക്കാനാണ് എം.വി. ഗോവിന്ദന്റെ ഭാര്യയെ പിണറായി നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.















