രാഘവ് ഛദ്ദയും എഎപിയും ഇടയുന്നു; എം.പിയുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഘവ് ഛദ്ദയും എഎപിയും ഇടയുന്നു; എം.പിയുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 02:34 pm IST
FacebookTwitterWhatsAppTelegram

ലുധിയാന: ആംആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദയ്‌ക്ക് നല്‍കിയിരുന്ന ‘ഇസഡ് പ്ലസ്’ വിഭാഗം സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നടപടിയുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരോട് അടിയന്തരമായി പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കിയതോടെയാണ് എഎപിക്കുള്ളിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്.

അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടിക്ക് കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്നതില്‍ ഛദ്ദ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രിയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഛദ്ദയ്‌ക്ക് പകരം അശോക് മിത്തലിനെയാണ് സഭയില്‍ ഉപനേതാവായി നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ മറുപടിയുമായി ഛദ്ദ രംഗത്തെത്തി. ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും രാഷ്‌ട്രീയ വൃത്തങ്ങളില്‍ സജീവമായി.

2012 മുതല്‍ ആംആദ്മി പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഛദ്ദ, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 92 സീറ്റുകള്‍ നേടി അധികാരം പിടിച്ചപ്പോള്‍ അതിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത് ഛദ്ദയായിരുന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, വിമാനക്കമ്പനികളുടെ അമിത നിരക്ക്, ബാങ്ക് പിഴകള്‍, ഭക്ഷണത്തിലെ മായം തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

പാര്‍ട്ടിയുടെ ദേശീയ വക്താവായും ട്രഷററായും തിളങ്ങിയ നേതാവിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി ഭരണത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ തന്നെ സുരക്ഷ പിന്‍വലിച്ചത് ഛദ്ദയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ രാഘവ് ഛദ്ദ, പത്തു മിനിറ്റ് ഡെലിവറി നയം പോലുള്ള നൂതന വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

Tags: punjab governmentrakhav chadazplus categorywithdrawn
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies