കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും പിടികൂടാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം. കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
നിതിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനിയൊരു നിതിനും സിദ്ധാർഥും രോഹിത് വെമുലയും ഉണ്ടാകാൻ പാടില്ല. റാമിനെയും സംഗീതയെയും ഇതുവരെ പിടിച്ചിട്ടില്ല, പ്രിൻസിപ്പലിനെ പ്രതി ചേർക്കണം
കള്ളവും കപടവും നിറഞ്ഞ മാനേജ്മെന്റ് ആണ് അഞ്ചരക്കണ്ടി കോളേജിന്. നേരത്തെ റാം നിതിനെ ഭീഷണിപ്പെടുത്തി കത്ത് എഴുതിവാങ്ങിയിരുന്നു.
കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു . ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു . വീട്ടിൽ അറിയിക്കാനും ശ്രമിച്ചില്ല
അധ്യാപകർക്ക് 2000 രൂപ വീതം നൽകി പ്രശ്‌നം പരിഹരിക്കാമിയിരുന്നല്ലോ ? ഞാൻ തിരികെ നൽകുമായിരുന്നല്ലോ”, പിതാവ് രാജന്‍ പ്രതികരിച്ചു.















