കൊച്ചി: പഹൽഗാമിൽ മത ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച എൻ രാമചന്ദ്രന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ജന്മനാട്. രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷനിലാണ് പരിപാടി നടന്നത്. രാമചന്ദ്രന്റെ ഭാര്യ ഷീലയും, മകൾ ആരതിയും ചടങ്ങിന്റെ ഭാഗമായി.
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കശ്മീരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പഹൽഗാമിൽ പാകിസ്ഥാന്റെ ഭീകരാക്രമണം ഉണ്ടായത്. രാമചന്ദ്രൻ ഉൾപ്പെടെ 23 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. കലിമ ചൊല്ലാത്ത ഹിന്ദുക്കളെ മാത്രം മതം തേടിപ്പിടിച്ച് ഭീകരർ കൊലപ്പെടുത്തുകയായിരുന്നു.
മകൾക്കും ഭാര്യയ്‌ക്കുമൊപ്പം കൊച്ചുമകനുമൊപ്പം അവധി ആഘോഷത്തിനായി പഹൽഗാം സന്ദർശിക്കുന്നതിനിടെയാണ് ഭീകരർ രാമചന്ദ്രന് നേരെ വെടിയുതിർത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ രാമചന്ദ്രൻ കൊല്ലപ്പെടുകയായിരുന്നു. മതവും പേരും ചോദിച്ച ശേഷമാണ് പോയിന്റ് ബ്ലാങ്കിൽ അദ്ദേഹത്തെ വെടിവെച്ച് വീഴ്‌ത്തിയത്.















