മലപ്പുറം: വ്യാജ ബലാത്സംഗ കേസിൽ 52 വയസുകാരനെ പൊന്നാനി അതിവേഗ പോക്സോ കോടതി കുറ്റവിമുക്കനാക്കി. പൊന്നാനി നെയ്തല്ലൂർ സ്വദേശിയായ ചന്ദ്രശേഖരനെയാണ് വെറുതെ വിട്ടത്.
വ്യക്തിപരമായ പകപോക്കലിന്റെ പേരിൽ 2022 ജൂലൈയിലാണ് അയൽവാസിയായ രമ്യ- സനൂപ് ദമ്പതികൾ പൊന്നാനി പോലീസ് സ്റ്റേഷനിൽ അയൽവാസിയായ ചന്ദ്രശേഖരനെതിരെ പരാതി രജിസ്റ്റർ ചെയ്തത്. കള്ളക്കേസിൽ 45 ദിവസത്തോളമാണ് ചന്ദ്രശേഖരന് ജയിലിൽ കിടക്കേണ്ടി വന്നത്.
അയൽവാസിയുടെ കുടുംബ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വ്യാജ ബലാത്സംഗ പരാതി നൽകാനിടയാക്കിയതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കേസ് കാരണം കുട്ടികളുടെ പഠനം അടക്കം മുടങ്ങിയെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്ന് പോയതെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തത്. 4 വർഷം നീണ്ട നിയമപേരാട്ടങ്ങൾക്കൊടുവിലാണ് അനുകൂല കോടതി വിധി ഉണ്ടായത്. അഭിഭാഷകനായ സി. അനിലാണ് ചന്ദ്രശേഖരനായി ഹാജരായത്.















