കൊൽക്കൊത്ത: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച തടഞ്ഞ മമതാ ബാനർജിയുടെ അപരിഷ്കൃത നടപടിയ്‌ക്ക് അന്ത്യമായി. സർക്കാർ പ്രദർശനം അനുവദിക്കാഞ്ഞ ‘ദ് ബംഗാൾ ഫയൽസ്’ സിനിമ ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിദ്ധ ഡോക്യൂ ഫിക്ഷൻ സിനിമാ സംവിധായകനായ വിവേക് അഗ്നിഹോത്രിയുടെ വിഖ്യാത സിനിമയാണ് ബംഗാൾ ഫയൽസ്.
സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് മുമ്പ് തടഞ്ഞിരുന്നുവെന്ന് അഗ്‌നിഹോത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഭരണം മാറിയ സാഹചര്യത്തിൽ പ്രദർശനത്തിന് അനുമതിയായത്.
പശ്ചിമ ബംഗാളിലെ സമീപകാല രാഷ്‌ട്രീയ സംഭവവികാസങ്ങളെത്തുടർന്ന്, ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം പരാമർശിച്ചുകൊണ്ട് അഗ്‌നിഹോത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇപ്പോൾ കൊൽക്കത്ത സിനിമാശാലകളിൽ പ്രദർശിപ്പിക്കും, പശ്ചിമ ബംഗാളിലുടനീളമുള്ള മറ്റ് തിയേറ്ററുകളിലേക്കും റിലീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
ചിത്രം പ്രദർശിപ്പിക്കണമെന്ന പൊതുജന താൽപര്യം ഉണ്ടായിട്ടും, ബാഹ്യ സമ്മർദ്ദം കാരണം സംസ്ഥാനത്ത് നേരത്തെ സിനിമയ്‌ക്ക് ശരിയായ തിയേറ്റർ റിലീസ് ലഭിച്ചില്ലെന്ന് ചലച്ചിത്ര വിതരണക്കാരനായ അരിജിത് ദത്ത പറഞ്ഞു. ബംഗാളിലെ പ്രേക്ഷകർക്ക് ഇപ്പോൾ ഒടുവിൽ സിനിമ തിയേറ്ററുകളിൽ കാണാൻ അവസരം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മെയ് 15 വെള്ളിയാഴ്ച പ്രദർശനം തുടങ്ങുമെന്നും വാർത്തയുണ്ട്. ബംഗാൾ ഫയൽസ് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ സെപ്റ്റംബർ 5 (2025) നാണ് റിലീസ് ചെയ്തത്.














