തിരുവനന്തപുരം: ഇന്ധന നിയന്ത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. പ്രധാനമന്ത്രിയെ മാതൃകയാക്കി അദ്ദേഹവും പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. മൂന്നിൽ ഒന്നായാണ് കുറച്ചത്.
ഗവർണറുടെ സുരക്ഷാവ്യൂഹത്തിൽ ഒൻപത് പൈലറ്റ് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. അത് ആറ് ആയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഒരു അഡീഷണൽ വാഹനവും രണ്ട് പൈലറ്റ് വാഹനവും ഇതിൽ ഉൾപ്പെടുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ധന ഉപഭോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വാഹനവ്യൂഹം പകുതിയായി വെട്ടിച്ചുരുക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവിധ കേന്ദ്രമന്ത്രിമാരും അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന വാഹനവ്യൂഹത്തിൽ കുറവ് വരുത്തിയിരുന്നു. കൂടാതെ ഡൽഹിയും ത്രിപുരയും അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയും ചെയ്തു.















