ന്യൂഡൽഹി: ബ്രിഗേഡിയർ ശ്രീകാന്ത് പുരോഹിത് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് ഇന്റലിജൻസ് മേധാവിയായി ചുമതലയേറ്റു. ജയ്‌പൂർ ആസ്ഥാനമായുള്ള കമാൻഡിന്റെ ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് – ഇന്റലിജൻസ് പദവിയാണ് അദ്ദേഹം ഏറ്റെടുത്തത്.
മാലേഗാവ് സ്ഫോടനക്കേസിൽ കഴിഞ്ഞ വർഷം കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ സശസ്ത്ര സേനാ ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടർന്നാണ് ഏപ്രിലിൽ ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ചത്. പ്രതിസന്ധികൾക്ക് ശേഷം ഇന്റലിജൻസ് വിഭാഗത്തിലെ നിർണ്ണായക പദവിയിലാണ് പുരോഹിത് തിരിച്ചെത്തിയത്.















