അസമില്‍ ഇനി ഏകീകൃത നിയമം; വിവാഹ-സ്വത്തവകാശ ബില്‍ പാസാക്കി ഹിമന്ത സര്‍ക്കാര്‍, ലംഘിച്ചാല്‍ കഠിനശിക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമില്‍ ഇനി ഏകീകൃത നിയമം; വിവാഹ-സ്വത്തവകാശ ബില്‍ പാസാക്കി ഹിമന്ത സര്‍ക്കാര്‍, ലംഘിച്ചാല്‍ കഠിനശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 06:15 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് നിര്‍ണ്ണായകമായ ഈ ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. ബില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഭരണപക്ഷം ബില്ലിന് അംഗീകാരം നേടിയെടുത്തത്.

പുതിയ നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ വിവാഹം, വിവാഹമോചനം, ലിവ്-ഇന്‍ പങ്കാളിത്തം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട മുന്‍കാല ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. എല്ലാ വിഭാഗം പൗരന്മാര്‍ക്കും ഒരേ രീതിയിലുള്ള നിയമസംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായി അവരെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം അസമില്‍ ബഹുഭാര്യത്വം പൂര്‍ണ്ണമായും നിരോധിച്ചു. വിവാഹം കഴിക്കുന്നതിനുള്ള നിയമപരമായ പ്രായം പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമായി തുടരും. കൂടാതെ, സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും വിവാഹമോചനങ്ങളും ഇനിമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാക്കിയിട്ടുണ്ട്. മതം നോക്കാതെ എല്ലാവര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയില്‍ ഇനി ഒരൊറ്റ നിയമ ചട്ടക്കൂടായിരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ജയില്‍ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 82 പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം. യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവെച്ചോ, ഭീഷണിപ്പെടുത്തിയോ, നിര്‍ബന്ധിച്ചോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ചുമത്തും. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.

കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ നടത്തുന്ന വിവാഹമോചനങ്ങള്‍ കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. ലിവ്-ഇന്‍ പങ്കാളിത്തം നിയമപരമായി വെളിപ്പെടുത്താതെ ഒളിച്ചുവെക്കുന്നതും ജയില്‍ ശിക്ഷയ്‌ക്ക് കാരണമാകും.

Tags: uniform civil codeHimanta Biswa Sarmaassa
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies