തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തിൽ സുപ്രധാന നിരീക്ഷണവുമായി കോടതി. ഇഡിക്കെതിരായ ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം എന്നാണ് കോടതിയുടെ പരാമർശം. അപൂർവ്വ കേസായാണ് ഇത് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി മൂന്നിന്റെ അതീവ ഗൗരവമുള്ള പരാമർശം. കേസിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ ഇതുവരെ 25പേരാണ് അറസ്റ്റിലായത്. അതിൽ അഞ്ച് പേരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് കോടതി തള്ളിയത്. ബാക്കിയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കില്ലെന്നതിന്റെ സൂചന കൂടിയാണ് കോടതിയുടെ വാക്കുകൾ. ഇവരുടെ പശ്ചാത്തലം പരിശോധിച്ചാൽ ഇത്തരം പ്രതികൾക്ക് ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ ഇടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ അറസ്റ്റ് ചെയ്യാൻ 200 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും അറസ്റ്റ് ചെയ്യും. ഇവരും കടുത്ത നടപടി നേരിടേണ്ടി വരും എന്ന് ഉറപ്പാണ്. പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന ബാക്കിയുള്ള കേസുകൾ പൊലെ നിഷ്പ്രയാസം കോടതിയിൽ നിന്നും ജയിൽ നിന്നും ഇറങ്ങി വരാൻ സാധിക്കില്ലെന്ന വ്യക്തമാക്കുന്നത് കോടതിയുടെ നിരീക്ഷണങ്ങൾ. സിപിഎം നേതൃത്വത്തിന് കടുത്ത തിരിച്ചടിയാകും കേസ്. ഉയർന്ന കോടതികളിലേക്ക് പോയാലും ജാമ്യം ലഭിക്കാൻ സാധ്യതയില്ല. മകൾക്ക് വേണ്ടി പിണറായി വിജയൻ റോഡിലിറക്കിയ സിപിഎം ചാവേറുകൾ ജയിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരും എന്ന് ഉറപ്പ്.















