തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപ്പെടുത്തിയ പ്രതി അഷ്കറിനെതിരെയും നെടുമങ്ങാട് പൊലീസിനെതിരെയും ഗുരുതര ആരോപണവുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം. ആമിയെ മർദ്ദിച്ചത് പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ല. ആറ് തവണ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല
അഷ്കറിനെ വിളിച്ചുവരുത്തി സംസാരിക്കാമെന്ന് പോലീസ് പറഞ്ഞു. പോലീസിൽ താൽക്കാലിക ഡ്രൈവറായി ജോലിചെയ്യുന്ന ആളാണ് അഷ്കർ എന്ന്
ആമിനയുടെ പിതാവ് ശരീഫ് ജനം ടിവിയോട് പറഞ്ഞു. ഇതുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തത് ആമിനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും ദുരൂഹതയുണ്ട്. ആമിനയുടെ 15 കാരനായ സഹോദരൻ മുഹമ്മദിന് നീന്തൽ അറിയാമായിരുന്നു. ഞങ്ങളുടെ പത്ത് സെന്റെ് വീടും വസ്തുവും അവർക്ക് വേണം. അതിനാണ് ആമിനയെ ഉപദ്രവിച്ചത്. ഓരോ പെണകുട്ടികളെ കൂട്ടി കൊണ്ടുവരുന്നത് അവന്റെ ശീലമാണ്. അതിന് സഹോദരിയും ഉമ്മയും കൂട്ടുനിൽക്കുകയാണെന്നും എന്നും ശരീഫ് പറഞ്ഞു.
ആമിനക്ക് നേരം നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ആമിനയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അഷ്കർനെതിരായ പരാതികളിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രിയെ സമീപിക്കും. ആമിനയുടെ ചികിത്സ ഏറ്റെടുക്കുന്നത് ആരോഗ്യ മന്ത്രിയുമായി സംസാരിക്കും. ആമിനക്കും കുടുംബത്തിനും എല്ലാവിധ സഹായവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.















