ഫാസില്‍ നഗര്‍ ഇനി 'പാവഗഡ്'; കുറ്റവാളികളെപ്പോലെ മസ്തിഷ്‌കജ്വരത്തെയും തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫാസില്‍ നഗര്‍ ഇനി ‘പാവഗഡ്’; കുറ്റവാളികളെപ്പോലെ മസ്തിഷ്‌കജ്വരത്തെയും തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 08:33 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലുള്ള ഫാസില്‍ നഗറിന്റെ പേര് മാറ്റാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ പ്രദേശത്തെ ഇനി മുതല്‍ ‘പാവഗഡ്’ എന്ന് വിളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക എം.എല്‍.എ സമര്‍പ്പിച്ച നിവേദനം അംഗീകരിച്ചതായും, നമ്മള്‍ എന്തിനാണ് ഈ സ്ഥലത്തെ ഫാസില്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഖുഷിനഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുനിന്ന് ഗുണ്ടാമാഫിയകളെ അടിച്ചമര്‍ത്തിയതുപോലെ തന്നെ പ്രദേശത്തെ കടുത്ത ആരോഗ്യപ്രശ്‌നമായിരുന്ന മസ്തിഷ്‌കജ്വരത്തെയും (എന്‍സെഫലൈറ്റിസ്) പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി യോഗി പറഞ്ഞു. കൊതുകുകളും മാഫിയകളും ഒരേപോലെ നാടിനെ നശിപ്പിക്കുകയായിരുന്നു. കൊതുകുകള്‍ രോഗങ്ങള്‍ പരത്തിയപ്പോള്‍ മാഫിയകള്‍ തൊഴിലില്ലായ്മയാണ് സൃഷ്ടിച്ചത്. നിലവില്‍ ഈ രണ്ട് രോഗങ്ങള്‍ക്കും തങ്ങള്‍ ചികിത്സ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

മുന്‍കാലങ്ങളില്‍ പദ്രൗണയിലുണ്ടായതുപോലെ ഉത്സവകാലങ്ങളില്‍ വലിയ തോതില്‍ കലാപങ്ങള്‍ പതിവായിരുന്നുവെന്നും അന്ന് നീതിക്കായി പോകുന്നവരെ ജയിലിലടയ്‌ക്കുന്ന സാഹചര്യമായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പത്തുവര്‍ഷം മുന്‍പുള്ള ഖുഷിനഗറിലെ ദുരിതാവസ്ഥയെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 25 വയസ്സില്‍ താഴെയുള്ള ഇന്നത്തെ തലമുറയ്‌ക്ക് അക്കാലത്തെ ‘ജംഗിള്‍ പാര്‍ട്ടി’യുടെ ഭീകരതയെക്കുറിച്ച് അറിയില്ലായിരിക്കാം.

അന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ അരികിലായിരുന്നു. തകര്‍ന്ന റോഡുകള്‍, വൈദ്യുതിയും വെള്ളവുമില്ലാത്ത അവസ്ഥ, തകര്‍ന്ന വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയായിരുന്നു ഖുഷിനഗറിന്റെ അവസ്ഥ. എന്നാല്‍ ഇന്ന് മാഫിയാ ഭരണത്തിന് അറുതിവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഖുഷിനഗറില്‍ നടന്ന ചടങ്ങില്‍ 424 കോടി രൂപ ചെലവ് വരുന്ന 278 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്ര-സംസ്ഥാന ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഖുഷിനഗറില്‍ മാത്രം പാവപ്പെട്ടവര്‍ക്കായി 90,000 വീടുകളും 3.14 ലക്ഷത്തിലധികം ശൗചാലയങ്ങളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: yogi adhithyanathMafiakhusi nagar
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies