തൃശൂർ: അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. ഫിഷറീസ് ജില്ലാ ഓഫീസറോട് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ജനം ടിവി വീഡിയോയും വാർത്തയും പുറത്തുവിട്ടത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പകർത്തിയ വീഡിയോ ആണിത്. ജീവനക്കാർ കൂട്ടംകൂടി മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്നുറങ്ങുകയായിരുന്നു.
തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ലൈഫ് ഗാർഡുമാരാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചത് അബോധാവസ്ഥയിൽ ഓഫീസിൽ കിടന്നുറങ്ങുന്നത്. മേശയ്‌ക്കുള്ളിലെ മദ്യക്കുപ്പികൾ ഇതാദ്യത്തെ സംഭവമല്ലെന്നും ഓഫീസിൽ സ്ഥിരം മദ്യപാനമുണ്ടെന്നതിന്റെയും തെളിവാണ്.















