ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമായത് ഇസ്ലാമിയുടെ സജീവ പ്രവർത്തകൻ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവർത്തകനായ യു. ഷൈജുവിനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി. യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിലാണ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള വെൽഫെയർ പാർട്ടി പ്രവർത്തകനെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്നാണ് പരാതിയിലെ ആരോപണം. മീഡിയവൺ ചാനലിലെ മാനേജ്മെൻ്റ് പ്രതിനിധിയാണ് ഇയാൾ.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കായംകുളം നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ച വ്യക്തിയാണ് ഷൈജുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം പുനഃപരിശോധിക്കണമെന്നും വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

Share