കാസർകോട്: വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ്. 2025-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഖാദർ കരിപ്പൊടി പ്രതിയായിരിക്കുന്നത്.
11 വയസ്സുള്ള പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയെ തുടർന്നാണ് ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.അതിജീവിതയായ പെൺകുട്ടിയെ സ്വന്തം യൂട്യൂബ് ചാനലിലേക്ക് വിളിച്ച് വരുത്തിയാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. ഈ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കാസർകോട് ഹോസ്ദുർഗ് കോടതി കഴിഞ്ഞ ദിവസമാണ് പരിഗണിച്ചത്.
ഇതിനിടെ, മറ്റൊരു കേസായ വധശ്രമക്കേസിൽ ഖാദർ കരിപ്പൊടി ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.















