പാലക്കാട്: നെൽകൃഷിയെ തകർത്തുകൊണ്ട് പിണറായി സർക്കാരിന്റെ ഒരു വർഷം. വിള നശിച്ചതിന്റെ നഷ്‌ടപരിഹാരം നൽകാത്തതിനാൽ ഒന്നാം വിള കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ കർഷകർ. കൂടാതെ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ തുകയും കർഷകർക്ക് ലഭിച്ചിട്ടില്ല. വരൾച്ചാ കെടുതികളിൽ ദുരിതത്തിലായ കർഷകർക്ക് ഇരുട്ടടിയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടികൾ.
ഒന്നാം വിള കൃഷിക്കായി തയ്യാറെടുപ്പുകൾ നടത്തേണ്ട സമയത്ത് കഴിഞ്ഞ സീസണിൽ കൃഷി നാശം വന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കൃഷി ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ കർഷകർ.
വിള നശിച്ചവരുടെ പട്ടികയും നഷ്ടത്തിന്റെ തോതുമെല്ലാം സർക്കാരിന് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ തുക ഇതു വരെ നൽകാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. ഇത്തരത്തിൽ കർഷകദ്രോഹ നടപടികളുമായി സംസ്ഥാന സർക്കാർ മുൻപോട്ട് പോയാൽ നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
കൃഷിക്കാവശ്യമായ വെള്ളമുണ്ടാകില്ലെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് 13,000 ഹെക്ടറിൽ രണ്ടാം വിളയിറക്കിയിരുന്നില്ല. കൃഷിയിറക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാർ തീരുമാനവും കർഷകർക്ക് തിരിച്ചടിയായി