ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ അസുഖബാധിതയായി ആശുപത്രിയിൽ എത്തിച്ചതുമുതൽ അപ്പോളോ ആശുപത്രിയിലെ സിസിടിവി കാമറകൾ ഓഫ് ചെയ്തിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു.
ആശുപത്രിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ മരിക്കും വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.75 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം 2016 ഡിസംബർ 5 നാണ് ജയലളിത മരണപ്പെടുന്നത്.
ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം മരണത്തെ കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നായിരുന്നു പ്രതാപ് റെഡ്ഡിയുടെ ആദ്യ വെളിപ്പെടുത്തൽ.പിന്നീട് സിസിടിവി ദൃശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് കാമറകൾ പ്രവർത്തന രഹിതമാക്കിയിരുന്നതായി റെഡ്ഡി പറഞ്ഞത്.
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ മറ്റ് രോഗികളെ മറ്റ് ഐസിയു കളിലേക്ക് മാറ്റി.അതിനൊപ്പമാണ് കാമറകൾ ഓഫാക്കിയതും.
സന്ദർശകർക്ക് വിലക്കുണ്ടായിരുന്നതായും റെഡ്ഡി വെളിപ്പെടുത്തി.അടുത്ത ബന്ധുക്കൾക്ക് വളരെ കുറച്ച് സമയമാണ് ജയക്കൊപ്പം ചിലവഴിക്കാൻ നൽകിയിരുന്നുള്ളൂവെന്നും റെഡ്ഡി പറഞ്ഞു.