ജയ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയാകും. ഏറെ അനിശ്ചിതത്വത്തിനൊടുവിലായിരുന്നു എഐസിസി മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പിസിസി അദ്ധ്യക്ഷന് സച്ചിന് പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. എഐസിസി നിരീക്ഷകന് കെ സി വേണുഗോപാലാണ് തീരുമാനം അറിയിച്ചത്.
മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകണമെന്നാവശ്യപ്പെട്ട് ഗുജ്ജർ വിഭാഗം കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. ജയ്പൂർ-ആഗ്ര ഹൈവേ ഉപരോധിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.