വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ജയം. 35 റണ്‍സിനാണ് ഇന്ത്യ കീവീസിനെ പരാജയപ്പെടുത്തിയത്.
253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസീലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി.മൂന്നു വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹല്‍, രണ്ടു വിക്കറ്റു വീതമെടുത്ത മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയ്‌ക്കു വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ച വച്ചത്.
കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (39), ടോം ലാഥം (37), ജെയിംസ് നീഷാം (44) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.38 റൺസിനിടെ മൂന്ന് മുൻ നിര ബാറ്റുകളാണ് അവർക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 10 ഓവറിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.90 റൺസെടുത്ത അമ്പാട്ടി റായിഡുവും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്. 22 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉൾപ്പെടെ പാണ്ഡ്യ 45 റൺസെടുത്തു.
വിജയ് ശങ്കർ 45 ഉം കേദാർ ജാദവ് 34ഉം റൺസെടുത്തു. 18 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി വൻ തകർച്ചയെ നേരിട്ടപ്പോൾ വിജയ് ശങ്കറും റായിഡുവും ചേർന്നുള്ള 98 റൺസിന്‍റെ അഞ്ചാം വിക്കറ്‍റ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് ജീവൻ നൽകിയത്.
ഓപ്പണർമാരായ രോഹിത് ശർമ്മയ്‌ക്ക് രണ്ടും ശിഖർ ധവാന് ആറും റൺസെടുക്കാനേ കഴിഞ്ഞുള്ളു. ശുഭ്മാൻ ഗിൽ ഏഴ് റൺസെടുത്തും എം.എസ്.ധോണി ഒരു റണ്ണെടുത്തും പുറത്തായി.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ ഇറങ്ങിയത് എം.എസ്.ധോണിയും മുഹമ്മദ് ഷമിയും വിജയ് ശങ്കറും ടീമിൽ ഇടം നേടിയപ്പോൾ, ദിനേശ് കാർത്തിക്ക് , ഖലീൽ അഹമ്മദ്, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കി. പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ നാലാം ജയമാണ് ഇപ്പോൾ നേടിയത്.