നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ വിദർഭയ്‌ക്ക് എതിരെ സൗരാഷ്‌ട്ര പൊരുതുന്നു. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന സൗരാഷ്‌ട്ര രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 158 റൺസ് എന്ന നിലയിലാണ്.
ചേതേശ്വർ പൂജാര ഒരു റൺസിനും ഷെൽഡൻ ജാസ്കൺ ഒൻപത് റൺസിനും പുറത്തായി. പുറത്താകാതെ 87 റൺസ് എടുത്ത സ്നെൽ പട്ടേലിലാണ് സൗരാഷ്‌ട്രയുടെ പ്രതീക്ഷ. നേരത്തെ വിദർഭ ഒന്നാം ഇന്നിംഗ്സിൽ 312 റൺസിന് പുറത്തായിരുന്നു. 73 റൺസ് എടുത്ത അക്ഷയ് കർനേവറിന്‍റെ ചെറുത്തുനിൽപ്പാണ് വിദർഭയ്‌ക്ക് കരുത്തായത്.
കരുത്തരായ വിദർഭയാണ് നിലവിലെ ചാമ്പ്യൻമാർ. കേരളത്തെ തോൽപ്പിച്ചായിരുന്നു വിദർഭ ഫൈനലിൽ പ്രവേശിച്ചത്.