ഓക്ക് ലൻഡ്: ന്യൂസിലൻഡിന് എതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 159 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 29 പന്തിൽ 50 റൺസ് എടുത്ത രോഹിത് ശർമയുടേയും 28 പന്തിൽ പുറത്താകാതെ 40 റൺസ് എടുത്ത ഋഷഭ് പന്തിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ശിഖർ ധവാൻ 30 ഉം വിജയ് ശങ്കർ 14 ഉം റൺസ് എടുത്തു. ധോണി 20 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസ് എടുത്തത്. കോളിൻ ഡി ഗ്രാന്ദോമെ അർദ്ധ സെഞ്ചുറി നേടി. കിവീസിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ ക്രുണാൽ പാണ്ഡ്യയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ കിവീസിന് ഒപ്പമെത്തി.