ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് മൂന്ന് വിക്കറ്റ് ജയം. 263 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ അഫ്ഗാൻ മറികടന്നു. 102 പന്തിൽ പുറത്താകാതെ 74 റൺസ് എടുത്ത ഹസ്മത്തുള്ള ഷാഹിദിയുടെ ചെറുത്തുനിൽപ്പാണ് അഫ്ഗാന് ജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 262 റൺസിന് പുറത്തായി. ബാബർ അസമിന്റെ സെഞ്ചുറിയാണ് തുടക്കത്തിലെ തകർച്ചയിൽ നിന്നും പാകിസ്ഥാനെ കരകയറ്റിയത്. അസം 108 പന്തിൽ 112 റൺസ് എടുത്തു.