എഡ്ജ് ബാസ്റ്റൺ: ലോകകപ്പിൽ ടീം ഇന്ത്യക്ക് ആദ്യ തോൽവി. ഇഗ്ലണ്ടിനെതിരായ മത്സരത്തിൽ 31 റൺസിനാണ് ഇന്ത്യയുടെ തോൽവി. 338 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ഇന്നിംഗ്സ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306ൽ അവസാനിച്ചു. സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
ടോസ് നേട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ബെയർസ്റ്റോ സെഞ്ച്വറിയും ജേസൺ റോയ് അർദ്ധ സെഞ്ച്വറിയും നേടി. മദ്ധ്യ ഓവറുകളിൽ ബെൻ സ്റ്റോക്സും ആഞ്ഞടിച്ചതോടെ ഇംഗ്ലണട് സ്കോർ 300 കടക്കുകയായിരുന്നു.
ജയത്തോടെ ഇംഗ്ലണ്ട് 10 പോയിന്റുമായി പട്ടികയിൽ നാലാ സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ജയിച്ചതോടെ പാകിസ്ഥാന്റെ സെമ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണു. ഇനി പാകിസ്ഥാന് സെമിയിൽ പ്രവേശിക്കണമെങ്കിൽ അടുത്ത മത്സരത്തിൽ അവർ ജയിക്കുകയും ഇംഗ്ലണ്ട് ന്യൂസിലൻഡിനെതിരെ തോൽക്കുകയും വേണം. പാകിസ്ഥാന്റെ മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ മികച്ച റൺറേറ്റുള്ള ഇംഗ്ലണ്ട് സെമിയിൽ പ്രവേശിക്കും.
നിലവിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾ സെമി ഉറപ്പിച്ചിട്ടുണ്ട്.















