മുംബൈ : ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ഐപിഎല്ലിലെ ക്രിസ് ഗെയിൽ വെടിക്കെട്ടിന് ഇന്ന് ഏഴു വയസ്സ്. 30 പന്തില്‍ കരിബീയന്‍ താരം നേടിയ സെഞ്ച്വറി ഐ.പി.എല്‍ ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി പൂനെ വാരിയേഴ്‌സിനെതിരെയാണ് ഗെയിലിന്റെ പ്രകടനം നടന്നത്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറായ 175 റണ്‍സ് തന്റെ പേരില്‍ കുറിച്ചാണ് ക്രിസ് ഗെയില്‍ അന്ന് കളം നിറഞ്ഞത്. ബാറ്റിംഗിനിറങ്ങിയ ഗെയില്‍ ആകെ റണ്ണെടുക്കാതിരുന്നത് 7 പന്തുകളില്‍ മാത്രം. നാലു സിംഗിളുകള്‍, 8 ഫോറുകള്‍,11 സിക്‌സ്‌റുകള്‍ ചേര്‍ന്നതോടെ 30 പന്തില്‍ സെഞ്ച്വറി പിറന്നു. 66 പന്തില്‍ 175 തികച്ചപ്പോ ഴേക്കും ആ ബാറ്റില്‍ നിന്നും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗ്യാലറിയിലേക്ക് പറന്നത് ആകെ 17 സിക്‌സറുകളും അതിര്‍ത്തികടന്നത് 13 ബൗണ്ടറികളും. അന്ന് ആര്‍സിബി 20 ആവറില്‍ നേടിയത് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 263 റണ്‍സ്. മറുപടിയായി പൂനെ വാരിയേഴ്‌സിന് നേടാനായത് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 133 റണ്‍സ് മാത്രം. വിജയം 130 റണ്‍സിന്.
2004ല്‍ ടി20യില്‍ ആന്‍ഡ്രൂ സിമണ്‍സിന്റെ 34 പന്തിലെ സെഞ്ച്വറി നേട്ടമാണ് ഗെയില്‍ മറികടന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ ആദ്യ നേട്ടം 1996ല്‍ ഷാഹിദ് അഫ്രിദി 37 പന്തില്‍ ശ്രീലങ്കക്കെതിരെ നേടിയതാണ്. ടെസ്റ്റിലെ വേഗമേറിയ സെഞ്ച്വറി ആദ്യം കുറിച്ചത് 1986ല്‍ ഇംഗ്ലണ്ടിനെതിരെ വിവ് റിച്ചാര്‍ഡ്‌സാണ്.