ആംസ്റ്റര്‍ഡാം: പാകിസ്താന്‍ സൈന്യം സ്വന്തം രാജ്യത്തെ ഭരണകാര്യത്തിനപ്പുറം എല്ലാ മേഖലയിലും ഇടപെടുന്നതിന്റെ തെളിവുകളുമായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യൂറോപ്പിലെ വിദേശകാര്യ വിഭാഗങ്ങളുടെ സംയുക്ത രഹസ്യാന്വേഷണ പഠന കേന്ദ്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഏഷ്യന്‍ മേഖലയില്‍ ഭീകരപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന പാക്‌സൈന്യത്തിനെതിരെ കഴിഞ്ഞ ദിവസം താലിബാനും അഫ്ഗാന്‍ ഭരണകൂടവും അമേരിക്കയും രംഗത്തുവന്നതിന് പിന്നാലെയാണ് യൂറോപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
മുന്‍പേ പാക് ഭരണത്തില്‍ പാക്‌സൈന്യത്തിന്റെ ഇടപെടല്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇമ്രാന്‍ ഖാനെ അധികാരത്തിലേറ്റിയ സൈന്യം നിലവില്‍ വിദേശകാര്യ നയം, സാമ്പത്തികം, വാണിജ്യം, റെയില്‍വേ, ചൈന-പാക് സാമ്പത്തിക ഇടനാഴി അടക്കം എല്ലാ വിഷയത്തിലും സജീവമായി ഇടപെടുന്നതായാണ് വിവരം.
യൂറോപ്യൻ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പഠനത്തില്‍ പാകിസ്താനിലെ തെഹ് രിക്- ഇ- ഇന്‍സാഫ് എന്ന പാകിസ്താന്റെ രഹസ്യാന്വേഷണവും സൈനികവുമായ സംവി ധാനം ഭരണകൂടത്തെ ശക്തമായി നിയന്ത്രിക്കുകയാണ്. രാജ്യത്തിന്റെ സുപ്രധാന മേഖല യായ സാമ്പത്തികം, ആഭ്യന്തരം, വാണിജ്യം, പ്രതിരോധം, റെയില്‍വേ എന്നീ മേഖലകളില്‍ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നവരെല്ലാം ശക്തമായ സൈനിക ബന്ധമുള്ളവരാണ്.
കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ജനാധിപത്യ സംവിധാനം തീര്‍ത്തും പരാജയമാണെന്ന കാരണം പറഞ്ഞാണ് ഈയിടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ മാറ്റിയത്. ഫിര്‍ദൗസ് ആഷിഖിനെ മാറ്റി മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ലഫ്.ജനറല്‍ അസീം ബാജ്വായെയാണ് നിയമിച്ചത്. ഇതിനിടെ നാല് പ്രധാന പ്രവിശ്യകളുടെ ചീഫ് സെക്രട്ടറി മാരായി നിയമിച്ചിരിക്കുന്നതും മുന്‍ സൈനിക ഉദ്യോഗസ്ഥരെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇമ്രന്‍ ഖാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നേ പലയിടത്തും സൈന്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായും യൂറോപ്യൻ പഠന കേന്ദ്രം നിരീക്ഷിച്ചു.