തിരുവനന്തപുരം : സുപ്രീം കോടതി വിധിയനുസരിച്ച് നിർമ്മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ പിഴുതെറിയുമെന്ന ഭീഷണിയുമായി പോപ്പുലർഫ്രണ്ടിന്റെ സംഘടനയായ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ. ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.
ക്ഷേത്രം പണിയുന്നതിനുള്ളിൽ കുതുബ പ്രസംഗം നടത്താൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുമെന്നും പ്രാസംഗികനായ സംസ്ഥാന വൈസ് പ്രസിഡന്റ് ഫത്ഹുദ്ദീൻ റഷാദി ഭീഷണിപ്പെടുത്തുന്നുണ്ട്. ഭൂമി പിടിച്ചെടുക്കുമെന്നും അവിടുത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മാറ്റിയിട്ട് അവിടെ കുതുബ നടത്താനുള്ള സജ്ജീകരണമുണ്ടാക്കുമെന്നും ഇയാൾ ഭീഷണിയുയർത്തുന്നു. ക്ഷേത്രം പള്ളിയാക്കിയതിനു ശേഷം അതിൽ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സജ്ജമായിക്കഴിഞ്ഞെന്നും ഇയാൾ പറയുന്നുണ്ട്.
കഅബ ഇതിന് തെളിവാണ്. 3000 വിഗ്രഹങ്ങൾ ഉണ്ടായിരുന്ന ക്അബയിൽ അത് നടക്കുമെങ്കിൽ ഇവിടെയും നടക്കും. ഒരു സുപ്രഭാതത്തിൽ ആ വിഗ്രഹങ്ങളെല്ലാം വലിച്ചെറിയപ്പെട്ടു. ക്അബ അള്ളാഹുവിന്റെ ഭവനമായി. അതുപോലെ അയോദ്ധ്യയിലും സംഭവിക്കുമെന്നും പ്രാസംഗികൻ ഭീഷണി ഉയർത്തുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് മൗലവിമാരുടെ സംഘടനയാണ് ഇമാംസ് കൗൺസിൽ. സുപ്രീം കോടതിവിധി മറികടന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്നും അവിടുത്തെ വിഗ്രഹങ്ങൾ മാറ്റുമെന്നുമുള്ള ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇയാൾക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
Comments