ബംഗളൂരു: കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ സി ബി ഐ പിടിച്ചെടുത്തതായി റിപ്പോർട്ട്. ശിവകുമാറുമായി ബന്ധമുള്ള 15 സ്ഥലങ്ങളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷിന്റെ വീടുകളിലും സി ബി ഐ സംഘം പരിശോധന നടത്തുന്നുണ്ട്.
സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി ബി ഐ ഡികെ ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കർണാടകയിലെ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗർ, ബെഗളൂരു എന്നിവിടങ്ങളിലെല്ലാം സി ബി ഐ റെയ്ഡ് പുരോഗമിക്കുകയാണ്.
Comments