തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയായി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
എന്നാൽ അടുത്ത ഇരുപത്തി നാല് മണിക്കൂർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ നേരിയ വ്യതിയാനവും ഉണ്ടായതായാണ് മെഡിക്കൽ റിപ്പോർട്ട്. പ്രാഥമിക പരിശോധനയില്‍ ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചതും ആൻജിയോഗ്രാമിനു വിധേയമാക്കിയതും.
മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായാല്‍ ആശുപത്രിയില്‍നിന്നുതന്നെ അദ്ദേഹത്തെ ചോദ്യംചെയ്യാനായി കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. അപ്രതീക്ഷിതമായി കസ്റ്റംസ് സംഘം എത്തിയതാണ് ശിവശങ്കറിന് ആശങ്കയുണ്ടാക്കിയത്.
Comments