തിരുവനന്തപുരം ; ലൈസൻസില്ലാതെ കേക്കും,ഭക്ഷ്യ വസ്തുക്കളും വീടുകളിൽ ഉണ്ടാക്കി വിതരണം ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് . ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ ഭക്ഷ്യ സാധനങ്ങളുടെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും.
കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ടവർ ഇത്തരത്തിൽ വീടുകളിൽ പലഹാരങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിച്ച് കുടുംബം പുലർത്തിയിരുന്നു . ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് നിരീക്ഷണം .
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ചാൽ 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും , മായം ചേർത്ത ആഹാരം വിറ്റാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയിൽ ശിക്ഷയും പിഴയും , ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ 3 ലക്ഷം പിഴ, ഗുണമേൻമയില്ലാതെ വിൽപന നടത്തിയാൽ 5 ലക്ഷം പിഴ – ഇങ്ങനെയാണ് പിഴയുടെ വിവരങ്ങൾ .വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.
2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കൊറോണ കാലത്താണ് ഇതിനെക്കുറിച്ചു കൂടുതൽ പേർ മനസിലാക്കി തുടങ്ങിയത്. മാർച്ചിനുശേഷം 2300 റജിസ്റ്റേഷനാണ് നടന്നത്. 12 ലക്ഷം രൂപയ്‌ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനു താഴെയാണെങ്കിൽ രജിസ്ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
Comments