ബംഗളൂരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്. സ്വർണകടത്തു കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും ബിസിനെസ്സിലെ പാർട്നറുമാണെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ഇരുവരെയും ഒന്നിച്ച് ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.
ല ഹരി മരുന്ന് കച്ചവടത്തിലൂടെ ലഭിച്ച പണം ലത്തീഫ് കൈവശം വെക്കുകയായിരുന്നുവെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുടെ രേഖകളും പരിശോധിക്കും.
2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് അഞ്ചു കോടിയിലധികം രൂപയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ല ഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഈ പണം സമാഹരിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിഗമനം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 5,17,36,600 രൂപയാണ് വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി കൈമാറിയത്. ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ബിനീഷ് നല്കിയ കണക്ക് ഒത്തുപോകില്ലെന്നും കോടതിയിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
Comments