ന്യൂഡൽഹി : പാകിസ്താന്റെ ചൈനീസ് നിർമ്മിത പോർ വിമാനങ്ങളുടെ നാൽപ്പത് ശതമാനവും പ്രവർത്തിക്കാൻ കഴിയാതെ വ്യോമസേന താവളങ്ങളിൽ തുരുമ്പെടുക്കുകയാണെന്ന് റിപ്പോർട്ട്. ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൈനീസ് നിർമ്മിത ജെ.എഫ് 17 വിമാനങ്ങൾക്കാണ് ഗുരുതരമായ സാങ്കേതിക തകരാറുകൾ കണ്ടെത്തിയത്.
ഉടനടി പരിഹാരം കാണാൻ കഴിയാത്ത വിധമാണ് വിമാനങ്ങളുടെ അവസ്ഥ. വിമാനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റമാണ് തകരാറിലായിരിക്കുന്നത്. രണ്ട് സീറ്റുകളുള്ള ജെ.എഫ് 17ബി വിമാനങ്ങളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ സാധിക്കാത്ത വിധം ഗുരുതരമാണ് ഈ തകരാറ്.
വിമാനത്തിന്റെ നിർണായക ഭാഗങ്ങളിൽ പൊട്ടലുകളും കാണപ്പെടുന്നുണ്ട്. പറക്കലിന്റെ ഭാഗമായുള്ള മർദ്ദത്തെ തുടർന്നാണ് ഇത് ഉണ്ടായതെന്നാണ് നിഗമനം. രൂപ ഘടനയിലെ പിഴവാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനീസ് നിർമ്മിത പോർ വിമാനങ്ങളുടെ സാങ്കേതിക പിഴവുകൾ പാക് വ്യോമസേനയ്ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് നിരീക്ഷണം.
Comments