പുല്‍വാമ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൈമാറണം; പാകിസ്താനുമായി ഔദ്യോഗിക ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുല്‍വാമ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൈമാറണം; പാകിസ്താനുമായി ഔദ്യോഗിക ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 11:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാറുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം.  40 ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട ആക്രമണത്തില്‍ എന്‍.ഐ.എ നടത്തിയ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും ഇന്ത്യ പാകിസ്താനുമായി പങ്കുവെച്ചിരുന്നു. ജ്യൂഡീഷ്യന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഭീകരരേയും കണ്ടെത്തുക എന്നതാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുക. പിടിക്കപ്പെടുന്ന എല്ലാവരേയും ചോദ്യം ചെയ്യുക എന്ന നടപടിക്രമവും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ സുപ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയത് ഏഴു പേരെയാണ്. ഇതില്‍ നാലുപേര്‍ കൊടും ഭീകരരും ഭീകര സംഘടനാ നേതാക്കളുമാണ്. മൗലാന മസൂദ് അസര്‍, സഹോദരങ്ങളായ അബ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഖ്തര്‍, അമര്‍ അല്‍വി എന്നിവരാണ് പ്രധാനികള്‍. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെത്തി കൃത്യം നിര്‍വ്വഹിച്ചത് മൂന്ന് പേരാണ്. ഇതില്‍ അഖ്തറുടെ മകന്‍ ഒമര്‍ ഫറൂഖും കമ്രാനും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ കശ്മീരിയായ ഇസ്മയിലാണ് ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമാക്കി പ്രതികളെ പാകിസ്താൻ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ എത്തിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. മൗലാന മസൂദ് അസര്‍, സഹോദരങ്ങളായ അബഹ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഖ്തര്‍, അമ്മര്‍ അല്‍വി എന്നിവരുടെ മുഴുവന്‍ വിവരങ്ങളും ഇവരും മറ്റുള്ളവരുമായി നടന്ന ഫോണ്‍ വിളികളും പാകിസ്താന്‍ ഇന്ത്യയ്‌ക്ക് കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 14നാണ് പുല്‍വാമ ആക്രമണം നടന്നത്. ആഗസ്റ്റ് 25ന് 13,500 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്‍.ഐ.എ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പാകിസ്താനും നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് 2016ല്‍ പത്താന്‍കോട്ട് ആക്രമണത്തിന്റേയും മുംബൈ ആക്രമണത്തിന്റേയും റിപ്പോര്‍ട്ട് നല്‍കുകയും ജ്യുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതുവരെ പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Tags: pulwamapulwama attack
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies