ന്യൂഡല്‍ഹി: നേപ്പാളിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് നടത്തിയ പ്രസ്താവന ചര്‍ച്ചയാകുന്നു. നേപ്പാളിലെ തന്നെ ബുദ്ധിജീവി കൂട്ടായ്മ നടത്തിയ വെര്‍ച്വല്‍ സമ്മേളനത്തിലെ ബിപിന്‍ റാവതിന്റെ മുന്നറിയപ്പാണ് ചർച്ചയാകുന്നത്.
നേപ്പാളിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത വിദേശ നയം രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും തകര്‍ക്കും. ശ്രീലങ്കയുടെ നയത്തെ ചൈന മുതലെടുത്തത് ചൂണ്ടിക്കാണിച്ചാണ് ജനറല്‍ ബിപിന്‍ റാവത് രണ്ടു ദിവസം മുന്നേ മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള നൂറ്റാണ്ടുകളായ സാംസ്‌കാരിക ബന്ധത്തില്‍ പോലും ചൈന വിള്ളല്‍ വീഴ്‌ത്തിയത് നിങ്ങള്‍ തിരിച്ചറിയണം.ഹമ്പന്തോട്ട തുറമുഖത്തിലൂടെ ചൈന നേടിയെടുത്തിരിക്കുന്ന മേഖലയിലെ മേല്‍കൈ അതീവ സുരക്ഷാ വീഴ്ചയാണെന്നും റാവത് ചര്‍ച്ചയില്‍ തുറന്നടിച്ചിരുന്നു.
ഇന്ത്യന്‍ സംയുക്തസൈനിക മേധാവിയുടെ വാക്കുകള്‍ രാഷ്‌ട്രീയ പ്രതിസന്ധിയിലായ നേപ്പാളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. നേപ്പാളിലെ ആഭ്യന്തര വിഷയത്തില്‍പോലും ഇടപെട്ട ചൈനീസ് അംബാസഡര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തലിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയതും ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.
Comments