ഇസ്ലാമാബാദ്: നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി യാതൊരു സംഭാഷണവും നടത്താൻ കഴിയില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് ഇന്ത്യയുമായി ഒരു നയതന്ത്ര സംഭാഷണവും നടക്കുന്നില്ലെന്നും ഖുറേഷി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ ഇന്ത്യൻ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതുവരെ ചർച്ചയ്ക്ക് തയ്യാറല്ല.ഇന്ത്യാ പാക് അതിർത്തിയിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പ് രൂക്ഷമാണ്. ഇന്ത്യൻ സുരക്ഷാ സേന അടുത്തിടെ യുഎൻ വാഹനമാണ് ലക്ഷ്യമിട്ടതെന്നും ഖുറേഷി വിലപിച്ചു.
നിയന്ത്രണ രേഖയിൽ ഇന്ത്യ വെടിവെയ്പ് തുടരുകയാണെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ ആരോപണം. വെടിനിർത്തൽ ലംഘനത്തിന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നുവെന്നാണ് ഖുറേഷിയുടെ വിശദീകരണം. ടൈറ്റ പാനി, ജാൻഡ്രോട്ട് മേഖലകളിൽ പ്രകോപനമില്ലാതെയാണ് ഇന്ത്യസേന വെടിയുതിർക്കുന്നത്. രാജ്യാന്തര നിയമ ലംഘനമാണ് വെടിനിർത്തൽ കരാർ ലംഘനത്തിലൂടെ ഇന്ത്യനടത്തുന്നതെന്നും ഖുറേഷി പറയുന്നു .2020 ൽ ഇന്ത്യ 3,000 തവണയെങ്കിലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നുമാണ് പാകിസ്താന്റെ വാദം.
എന്നാൽ കൊറോണയുടെ മറവിൽ അതിർത്തിയിൽ ഭീകരവാദം ശക്തമാക്കാനാണ് പാകിസ്താന്റെ ശ്രമം. അതിർത്തിയിലേക്ക് ഡ്രോണുകൾ വഴിയാണ് ഭീകരർ ആയുധം എത്തിക്കുന്നത്. ഇന്ത്യൻ സുരക്ഷേ സേനയുടെ ശക്തമായ നിരീക്ഷണത്തെ തുടർന്നാണ് പാകിസ്താന്റെ കുതന്ത്രങ്ങൾ ഇന്ത്യൻ മണ്ണിൽ നടപ്പിലാകാത്തത്. അതിർത്തിയിലൂടെ ഭികരരെ ഇന്ത്യൻ മണ്ണിലേക്ക് കടത്തിവിടാൻ പാക് സൈന്യവും ഒത്താശ ചെയ്യുന്നുണ്ട്. ഇത്തരം പദ്ധതികൾ ശ്രദ്ധയിൽപെടുമ്പോൾ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് പാകിസ്താന് നൽകുന്നത്.
Comments