മെൽബൺ: സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണ്ണമെന്റ് കാണാൻ കാണികൾക്ക് അവസരം. ആകെ മുപ്പതിനായിരം പേർക്ക് കളികാണാൻ ഇരിപ്പിടമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യത്തെ എട്ടു ദിവസത്തേക്കാണ് മുപ്പതിനായിരം പേർക്ക് അവസരം ലഭിക്കുക. ക്വാർട്ടർ ഫൈനൽ മുതൽ എണ്ണം 25000 ആയി റോഡ് ലാവർ അറീനയിലെ കാണികളെ കുറയ്‌ക്കുമെന്നാണ് തീരുമാനം.
കഴിഞ്ഞ വർഷം കൊറോണ ലോക്ഡൗൺ ആരംഭിക്കുംമുന്നേ നടന്ന മത്സരത്തിൽ അരലക്ഷം പേർ കളികാണാനെത്തിയിരുന്നു. ഫെബ്രുവരി 8 മുതൽ 21 വരെയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ നടക്കുന്നത്. ആകെ 14 ദിവസം കൊണ്ട് പൂർത്തിയാകുന്ന ടൂർണ്ണമെന്റിൽ മെൽബൺ പാർക്കിൽ നാലു ലക്ഷം പേർ വന്നുപോകുമെന്നാണ് കണക്കുകൂട്ടുന്നത്.
ആകെ 1700 പേരാണ് കായികതാരങ്ങളും പരിശീലകരുമായി വിവിധ ഹോട്ടലുകളിലെ സുരക്ഷാ ബബിളിലുള്ളത്. ആകെ ഒരു ദിവസം അഞ്ചു മണിക്കൂർ മാത്രമാണ് താരങ്ങൾക്ക് പരിശീലനത്തിനായി കളിക്കളത്തിന് പുറത്തിറങ്ങാൻ അനുമതിയുള്ളത്. ഇതിൽ 72പേർ മെൽബണിലെത്തിയശേഷം കൊറോണ ബാധിതരായതിനാൽ കർശനമായ ക്വാറന്റൈൻ സംവിധാനത്തിലുമാണ്. ഓസ്‌ട്രേലിയയിൽ തന്നെ ഏറ്റവുമധികം കൊറോണ ബാധിതരുള്ളതും ഏറ്റവും അധികം ദിവസം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും മെൽബൺ സംസ്ഥാനത്താണ്.
Comments