ദൃശ്യം 2 സൂപ്പർ ഹിറ്റായതോടെ സമകാലിക സംഭവങ്ങളെ അധികരിച്ച് ദൃശ്യം 3 ന്റെ രസകരമായ കഥകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിണറായി സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളും ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാർക്ക് ജോലി ലഭിച്ചതുമെല്ലാം കൂട്ടിച്ചേർത്തുള്ള ദൃശ്യം മൂന്നിന്റെ കഥയാകട്ടെ വൈറലാവുകയും ചെയ്തു. ഈയിടെ ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കഥയും വൻ ഹിറ്റായിട്ടുണ്ട്.
ജോർജ്ജ് കുട്ടി ഡിവൈഎഫ്‌ഐ മെംബർഷിപ്പെടുത്തതിനു ശേഷമുള്ള രസകരമായ കഥ രഞ്ജിത് രവീന്ദ്രനാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. കഥയിങ്ങനെ
ദൃശ്യം 3
——–
ജോർജ്ജ് കുട്ടി ഡി.വൈ.എഫ്.ഐ മെംബർഷിപ് എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ ചെയ്യുന്നു. ഭാര്യ റാണിക്ക് മലയാളം പ്രഫസ്സറായി സംസ്കൃത സർവ്വകലാശാലയിൽ ജോലിയും ലഭിക്കുന്നു.
പ്രമാദമായ വരുൺ കൊലക്കേസ് ജോർജ്ജ് കുട്ടി അന്വേഷിക്കുന്നു.
ജോലി നഷ്ടപ്പെട്ട സഹദേവൻ കോൺഗ്രസ്സ് ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് മെംബറാകുന്നു. സഹദേവൻ ജോർജ്ജ് കുട്ടിക്കെതിരെ പ്രക്ഷോഭമാരംഭിക്കുന്നു. ഗീതാ പ്രഭാകർ ബിജെപിയിൽ ചേർന്ന് അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയയി മത്സരിക്കും എന്ന് അറിയിക്കുന്നു. ഗീതയുടെ ഫേസ്ബുക്കിൽ കമ്മി സൈബർ ആക്രമണം. ഗീതയും സഹദേവനും തമ്മിലുള്ള അവിഹിതം വരുൺ കണ്ടെന്നും അതുകൊണ്ട് വരുണിനെ സഹദേവന്റെ സഹായത്തോടെ ഗീത കൊന്നതാണ് എന്നും നുണയിടം പ്രസ്താവിക്കുന്നു.
വരുണിന്റെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നു എന്ന കണ്ടെത്തലിൽ നിന്നും ജോർജ്ജ്കുട്ടി സഹദേവനെതിരെ തന്ത്രങ്ങൾ ഒരുക്കുന്നു. സഹദേവന്റെ പാർടി ഓഫീസിൽ നിന്നും വരുണിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കുന്നു. സഹദേവൻ അറസ്റ്റിലാവുന്നു. സഹദേവനും ഗീതയും ഒളിവിൽ പോകുന്നു. ഒടുവിൽ അറസ്റ്റിലാവുന്ന ഗീതയെ സഹായിക്കാനായി ജോർജ്ജ് കുട്ടി തന്നെ വസ്ത്രങ്ങൾ മാറ്റുന്നു. ഗീതാ പ്രഭാകർ തന്റെ കുടുംബത്തെ വെറുതെ വിടണം എന്ന് ആവശ്യപ്പെടുന്നു.
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഡി.വൈ.എഫ്.ഐ യിൽ ചേരാൻ പോലും മടിയില്ലാത്ത അവനോട് നമുക്ക് ജയിക്കാനാവില്ല മാഡം. ഇങ്ങനെ പറഞ്ഞ് സഹദേവൻ നടന്നകലുന്നു.
ദൃശ്യം 3 ——–ജോർജ്ജ് കുട്ടി ഡി.വൈ.എഫ്.ഐ മെംബർഷിപ് എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ…
Posted by രഞ്ജിത് രവീന്ദ്രൻ on Friday, February 19, 2021















