അംബാനിയ്ക്ക് ഭീഷണി: കാറുടമ മൻസുകിന്റെ മരണത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പങ്കെന്ന് ഭാര്യയുടെ മൊഴി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനിയ്‌ക്ക് ഭീഷണി: കാറുടമ മൻസുകിന്റെ മരണത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പങ്കെന്ന് ഭാര്യയുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 04:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട മൻസുകിന്റെ ഭാര്യ. തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് നൽകിയ മൊഴിയിലാണ് ഭർത്താവിന്റെ മരണത്തിൽ സച്ചിൻ വാസിന് പങ്കുണ്ടെന്ന് വിംല ഹിരൺ വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലാകണമെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നും സച്ചിൻ വാസ് തന്റെ ഭർത്താവിനോട് പറഞ്ഞതായി വിംല പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

മൻസുഖ് ഹിരണിനു ‘ക്ലാസിക് കാർ ഡെക്കോർ’ എന്ന പേരിൽ ഒരു ഓട്ടോമൊബൈൽ ആക്‌സസറീസ് ഷോപ്പ് ഉണ്ടായിരുന്നു. അംബാനിയുടെ വസതിയ്‌ക്ക് സമീപം കണ്ടെത്തിയ വാഹനത്തിന്റെ യഥാർത്ഥ ഉടമ പീറ്റർ ന്യൂട്ടൺ എന്ന ഒരാളാണ്. കഴിഞ്ഞ മൂന്ന് വർഷമായി അയാളുടെ സമ്മതത്തോടെ മൻസുക് അത് ഉപയോഗിക്കുകയായിരുന്നുവെന്നും വിംല പറഞ്ഞു.

മാർച്ച് മൂന്നിന് പതിവ് പോലെ രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തിയ ഭർത്താവ് കേസിൽ അറസ്റ്റിലാകാൻ സച്ചിൻ വാസ് തന്നോട് ആവശ്യപ്പെട്ടതായും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യത്തിലിറങ്ങുമെന്നും പറഞ്ഞു. മാർച്ച് 4 ന് മൻസുക് ഒരു ബന്ധുവിനെ വിളിച്ച് കേസിൽ ഉടൻ അറസ്റ്റിലാകാമെന്നും അതിനാൽ ജാമ്യം ലഭിക്കാൻ ഒരു ഉന്നത അഭിഭാഷകനെ ഏർപ്പാട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് രാത്രി 8.30 ന് വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കണ്ടിവാലി ക്രെെംബ്രാഞ്ചിൽ നിന്നുള്ള പോലീസ് ഓഫീസർ താവ്‌ഡെയെ കാണണമെന്ന് പറഞ്ഞു പുറത്തുപോയി. അന്നാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും വിംല മൊഴിയിൽ പറയുന്നു.

പോലീസ് ഓഫീസർ സച്ചിൻ വാസും തന്റെ ഭർത്താവും പരിചയക്കാരായിരുന്നു. കഴിഞ്ഞ നവംബറിൽ അദ്ദേഹം ഭർത്താവിൽ നിന്നും കാർ വാങ്ങിയിരുന്നു. ഫെബ്രുവരി 2ന് അദ്ദേഹത്തിന്റെ ഡ്രൈവർ മുഖാന്തരം കാർ തിരികെ നൽകി. അതിന് ശേഷം കാർ ഉപയോഗിക്കുമ്പോൾ സ്ഥിരം സാങ്കേതിക പ്രശ്‌നങ്ങൾ പ്രകടമായിരുന്നു. ഫെബ്രുവരി 17ന് മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ കാർ കേടുവന്നതിനെ തുടർന്ന് മൻസുക് അത് വിക്രോളി പ്രദേശത്ത് നിർത്തിയിട്ട് യാത്ര തുടർന്നു. തിരിച്ചെത്തിയപ്പോൾ കാർ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.

എന്നാൽ അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കാർ കണ്ടെത്തിയതിനു പിന്നാലെ മൻസുകിനെ പോലീസ് പലതവണ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. കേസിൽ പ്രതിയെന്നോണം പോലിസുകാരും മാദ്ധ്യമ പ്രവർത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാര്യ പറയുന്നു.

തന്റെ ഭർത്താവ് വീട്ടിൽ നിന്ന് പോകുമ്പോൾ കറുത്ത മാസ്‌ക്, സ്വർണമാല, മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ്, എടിഎം എന്നിവ കൈവശം ഉണ്ടായിരുന്നു. എന്നാൽ മൃതദേഹം കിട്ടുമ്പോൾ ഇവയൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഭർത്താവ് കൊല്ലപ്പെട്ടതായിരിക്കാമെന്നും കൊലപാതകത്തിൽ പോലീസ് ഓഫീസർ സച്ചിൻ വാസിന് പങ്കുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.

Tags: ambani
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies