ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്ത് മുക്തമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോൾ പിരിക്കുന്ന സംവിധാനം ഏർപ്പെടുത്തും. വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേന പണം ശേഖരിക്കുമെന്ന് അദ്ദേഹം ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അറിയിച്ചു.
രാജ്യത്തെ ടോൾ പ്ലാസകളെ ഡിജിറ്റൽ വത്കരിക്കുന്നതിന്റെ ഭാഗമായി ഫാസ്ടാഗ് ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15 മുതലാണ് രാജ്യത്ത് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ഡിജിറ്റൽ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാക്കിയത്.
കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സ്ക്രാപ്പേജ് പോളിസിയെ കുറിച്ചും ലോക്സഭയിൽ നിതിൻ ഗഡ്കരി വിശദീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം പഴയ വാഹനങ്ങളാണ്. 20 വർഷത്തെ കൂടുതൽ കാലപ്പഴക്കമുള്ള 51 ലക്ഷം വാഹനങ്ങളും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുമാണ് രാജ്യത്തുള്ളതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
Comments