ലണ്ടൻ: യൂറോപ്പാ ലീഗിലെ ക്വാർട്ടർ ആദ്യപാദത്തിൽ ജയം അവസാന നിമിഷം കൈവിട്ട് ആഴ്‌സണൽ. സ്ലാവിയ പ്രാഗാണ് 1-1ന് സമനില പിടിച്ച് നിർണ്ണായക ജയം നിഷേധിച്ചത്. കളിയുടെ ആദ്യപകുതിയിൽ ഗണ്ണേഴ്‌സിനെ സമർത്ഥമായി പ്രതിരോധിച്ചാണ് സ്ലാവിയ കളം നിറഞ്ഞത്. തുല്യശക്തികളായി കളം നിറഞ്ഞാണ് ഇരുടീമുകളും കളിച്ചത്.
കളിയുടെ രണ്ടാം പകുതിയിലും അവസാന നിമിഷമാണ് ഗണ്ണേഴ്‌സ് മികച്ച ഒരു ഗോളിലൂടെ ലീഡ് നേടിയത്. നിക്കോളാസ് പെപ്പെയാണ് ആഴ്‌സണലിനായി ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിലെ മൂന്നാം മിനിറ്റിലാണ് ആഴ്‌സണലിനെ ഞെട്ടിച്ച് സ്ലാവിയ ഗോൾ മടക്കിയത്. തോമസ് ഹോൾസാണ് ആഴ്‌സണലിന്റെ ഗോൾവല തുളച്ചത്.
കളിയുടനീളം ആഴ്‌സണൽ 11 ഷോട്ടുകളുതിർത്തപ്പോൾ സ്ലാവിയ പത്തു തവണ ഷോട്ട് പായിച്ചു. രണ്ടു തവണ ലക്ഷത്തിന് നേരെ ആഴ്‌സണൽ തൊടുത്ത പന്തിൽ ഒരെണ്ണം ലക്ഷ്യത്തിലെത്തിയപ്പോൾ നാല് ഷോട്ടുകൾ പായിച്ച സ്ലാവിയയ്‌ക്കും നിർണ്ണായ സമയത്ത് ഫലം കിട്ടി.
Comments