ന്യൂഡൽഹി: രാജ്യത്ത് 18 വയസ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ. ഇതിനായി കൊവിൻ സൈറ്റിൽ വെള്ളിയാഴ്ച രാവിലെ വരെ രജിസ്റ്റർ ചെയ്തത് 2.45 കോടി പേരാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വാക്സിൻ ലഭ്യത കണക്കിലെടുത്ത് രാജ്യത്ത് നിലവിൽ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് 18 വയസിന് മുകളിലുള്ളവർക്കുള്ള കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഭാഗീകമായി വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ മാത്രമാണ് വാക്സിനേഷൻ ലഭ്യമാകുക. കൊവാക്സിൻ, കൊവിഷീൽഡ്, എന്നീ രണ്ട് വാക്സിനുകളാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ രാജ്യത്ത് ഇന്ന് റഷ്യയുടെ സ്പുട്നിക് വാക്സിനും എത്തും.
വാക്സിൻ വിതരണം സർക്കാർ അനുമതിയുള്ള സർക്കാർ-സ്വകാര്യ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യമായിട്ടാകും വാക്സിൻ നൽകുക. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പണം ഈടാക്കും. രാജ്യത്ത് ഇതുവരെ 15 കോടിയിലധികം പേരാണ് കൊറോണ വാക്സിൻ സ്വീകരിച്ചത്.
Comments