മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ കടന്നു. പി.എസ്.ജിയെ രണ്ടാം പാദ സെമിയിലും തോൽപ്പിച്ചാണ് സിറ്റി ഗതകാല പ്രതാപത്തിലേയ്‌ക്ക് ഉയർന്നത്. നാളെ നടക്കുന്ന ചെൽസി റയൽ പോരാട്ടം ഫൈനലിലെ എതിരാളികളെ നിശ്ചയിക്കും.
യുവേഫാ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് കരുത്തന്മാരെ സിറ്റി തോൽപ്പിച്ചത്. ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേൽകൈ നേടിയ ശേഷമാണ് സിറ്റി സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ കളം നിറഞ്ഞത്.
സിറ്റിക്ക് വേണ്ടി റിയാദ് മഹ്‌റേസാണ് ഇരട്ടഗോളുകൾ നേടിയത്. ഒരു ഗോൾ കടവുമായി രണ്ടാംപാദത്തിനിറങ്ങിയ നെയ്മറിനും സംഘത്തിനും സിറ്റിയുടെ പ്രതിരോധത്തെ തടയാനായില്ല. കളിയുടെ തുടക്കത്തിൽ 11-ാം മിനിറ്റിൽ റിയാദ് ആദ്യഗോൾ നേടി. രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ റയാദ് രണ്ടാം ഗോളും നേടിയതോടെ സിറ്റിയുടെ മേധാവിത്വം ശക്തമായി. 69-ാം മിനിറ്റിൽ പി.എസ്.ജിയുടെ ബ്രസീലിയൻ താരം ആയ്‌ഞ്ചെൽ ഡീ മരിയക്ക് ചുവപ്പുകാർഡും കാണേണ്ടിവന്നു.
ഇന്ന് പുലർച്ചെ നടക്കാനിരിക്കുന്ന ചെൽസി-റയൽ മാഡ്രിഡ് മത്സരം ഫൈനലിലെ സിറ്റിയുടെ എതിരാളിയെ തീരുമാനിക്കും. ചെൽസിയും റയലും ഓരോ ഗോളടിച്ച് സമനിലയിലാണ് ആദ്യ പാദ സെമിയിൽ പിരിഞ്ഞത്. എന്നാൽ റയലിന്റെ തട്ടകത്തിൽ ഒരു ഗോളടിച്ചത് ചെൽസിക്ക് ഗുണമാണ്.
Comments