ന്യൂഡൽഹി: ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ബ്രിക്‌സ് സമ്മേളനം. കൊറോണ വാക്‌സിൻ നിർമ്മിക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും പേറ്റ്ന്റ് അവകാശവാദം ഉപേക്ഷിക്കണമെന്ന ആവശ്യത്തിനാണ് റഷ്യയും ചൈനയുമടക്കം പിന്തുണ നൽകിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്തമായാണ് ആവശ്യം ബ്രിക്‌സ് സമ്മേളനത്തിൽ വെച്ചത്.
ബ്രിക്‌സ് രാജ്യങ്ങൾ പരസ്പരം എല്ലാ സഹായങ്ങളും കൈമാറാണമെന്നും സാങ്കേതിക സംവിധാനങ്ങളും പ്രാദേശികമായ സംവിധാനം ഒരുക്കുന്നതിൽ സഹായിക്കണമെന്നും സാങ്കേതിക സംവിധാനങ്ങളും പങ്കുവെയ്‌ക്കണമെന്നും ആവശ്യം ഉയർന്നു. റഷ്യ, ചൈന, ബ്രസീൽ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ.
ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയുടെ വിദേശകാര്യമന്ത്രിതല സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യ ആതിഥ്യമരുളുന്ന യോഗത്തിന്റെ അദ്ധ്യക്ഷൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ്.
Comments