ബ്രസീലിയ: ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ മത്സരങ്ങൾ ബ്രസീലിൽ നടത്താൻ തീരുമാനമായി. കൊറോണ ബാധകാരണം ടൂർണ്ണമെന്റ് അർജ്ജന്റീനയിൽ നിന്നും മാറ്റുകയായിരുന്നു. സംഘാടകരായ കോൺമേബോലാണ് തീരുമാനം അറിയിച്ചത്.
ബ്രസീലിനെ തീരുമാനിക്കുന്നതിൽ അർജ്ജന്റീന സമ്പൂർണ്ണ പിന്തുണ നൽകി. എന്നാൽ ടീമിന്റെ പരിശീലനം നാട്ടിൽ തുടരുമെന്ന അർജ്ജന്റീനയുടെ ആവശ്യം സംഘാടകർ അംഗീകരിച്ചു.
മത്സരങ്ങൾ ജൂൺ 14-ാം തിയതിയാണ് ആരംഭിക്കുന്നത്. രണ്ടു ഗ്രൂപ്പുകളിലായി പത്തു രാജ്യങ്ങളാണ് മത്സരിക്കേണ്ടത്. ഗ്രൂപ്പ് എയിൽ ബ്രസീൽ, കൊളംബിയ, ഇക്വാഡോർ, പെറു, വെനെസ്വേല എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ അർജ്ജന്റീന, ബൊളീവിയ, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നീ ടീമുകളാണുള്ളത്.
വേദിമാറ്റത്തെ സംബന്ധിച്ച് ഫുട്ബോൾ ആരാധകർക്കിടയിലും മറ്റ് ഉദ്യോഗസ്ഥർക്കിടയിലും സർവ്വേ നടത്തിയിരുന്നു. 70 ശതമാനം പേരും കൊറോണ വ്യാപന സാഹചര്യത്തിൽ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
Comments