ന്യൂഡൽഹി: കോൺഗ്രസ്സ് യുവനേതാക്കൾ ഘട്ടംഘട്ടമായി ബി.ജെ.പിയിലേക്ക് ചേക്കേറു മെന്നുള്ള സൂചന ശക്തമാക്കി ദേശീയ മാദ്ധ്യമങ്ങൾ. സംസ്ഥാനങ്ങളിലെ പടലപ്പിണക്കങ്ങൾ ദേശീയ നേതൃത്വം പരിഹരിക്കാത്തതിലുള്ള അമർഷമാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ ജിതിൻ പ്രസാദയേയും പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. ജിതിൻ പ്രസാദയുടെ ബി.ജെ.പി പ്രവേശം സച്ചിൻ പൈലറ്റിനുള്ള സൂചനയാണെന്നും മാദ്ധ്യമ റിപ്പോർട്ടുണ്ട്.
കഴിഞ്ഞവർഷം സച്ചിൻപൈലറ്റ് പാർട്ടിയിൽ ഉന്നയിച്ച ഒരു പ്രശ്‌നത്തിനും പരിഹാരം കാണാൻ സോണിയ-രാഹുൽ-പ്രിയങ്ക നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. പൈലറ്റിനോട് ക്ഷമയോടെ കാത്തിരിക്കാൻ കോൺഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനാതേ ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. രാജസ്ഥാനിലെ ഭരണരംഗത്ത് സച്ചിൻ പൈലറ്റിന് പ്രമുഖ സ്ഥാനം നൽകുമെന്നും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാക്കുമെന്നുമാണ് സുപ്രിയ ആവർത്തിക്കുന്നത്.
അശോക് ഗഹ്‌ലോട്ടുമായി ഒരുതരത്തിലും ഒത്തുപോകാനാകാത്ത വിധം സച്ചിനുമായുള്ള ബന്ധം വഷളാണെന്നാണ് ദേശീയ മാദ്ധ്യമറിപ്പോർട്ട്. അത്തരം സാഹചര്യത്തിൽ എങ്ങിനെ ഉപമുഖ്യമന്ത്രിയായി കൂടെ ഇരിക്കും എന്നതിന് ഉത്തരമില്ല. സച്ചിൻ മുന്നോട്ടുവെച്ച സംഘടനാ പരമായ അഴിച്ചുപണി ഫോർമുലയ്‌ക്ക് ഉത്തരം നൽകാൻ കോൺഗ്രസ്സ് ഹൈക്കമാന്റിനാ യിട്ടില്ലെന്നതും സച്ചിന്റെ പുറത്തേക്കുള്ള വഴി തുറന്നിടലാകുമെന്നുമാണ് സൂചന.
Comments