കാബൂൾ : അഫ്ഗാനിസ്താനിൽ താലിബാൻ വേട്ട തുടർന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു. ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ബദാക്ഷാൻ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടൽ.
കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ 33 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 20 ഭീകരരെകൂടി ഇല്ലാതെയാക്കിയത്. പ്രവിശ്യയിലെ തഗാബ്, കിഷിം, ടഷ്കാൻ, ഷഹർ – ഇ- ബുസാർഗ് എന്നീ ജില്ലകളിലെ ആസ്ഥാനം താലിബാൻ ഭീകരർ കയ്യേറിയിരുന്നു. ഇത് ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. 24 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്.
അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ താലിബാൻ ആക്രമണം വർദ്ധിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ – താലിബാൻ സമാധാന കരാരിന്റെ ഭാഗമായാണ് അമേരിക്കൻ സേന പിന്മാറുന്നത്. പിന്മാറ്റം ആരംഭിച്ചതിന് പിന്നാലെ നിരവധി ജില്ലാ ആസ്ഥാനങ്ങളാണ് താലിബാൻ ഭീകരർ കയ്യേറിയിരിക്കുന്നത് എന്നാണ് വിവരം.
Comments