ഇടുക്കി : മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ വണ്ടിപ്പെരിയാറുകാർ ഒന്നു ഞെട്ടി. എന്താവശ്യത്തിനും വിളിക്കാൻ ഡിവൈഎഫ്‌ഐ നൽകിയ നമ്പറിന്റെ ഉടമയായ പൊതുപ്രവർത്തകൻ അർജുൻ ഇത്രയും കൊടിയ ക്രിമിനലാണെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. പീഡിപ്പിച്ച ശേഷം പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കിയ ഈ കൊടും ക്രിമിനൽ അതിനു ശേഷവും നാട്ടുകാർക്ക് മുന്നിൽ ജനകീയ പരിവേഷത്തിൽ വിലസുകയായിരുന്നു.
മൂന്നുവയസ്സുമുതൽ പിഞ്ചുകുഞ്ഞിനെ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവായി വിലസിയിരുന്ന അർജുന്റെ ഉള്ളിൽ ക്രൂരനായ ഒരു ക്രിമിനൽ ഉണ്ടെന്ന് മനസ്സിലാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. അശ്ലീല വീഡിയോകളുടെ വൻ ശേഖരമാണ് ഇയാളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത്.
കുട്ടിയുടെ സഹോദരനുൾപ്പെടെയുള്ള ഇയാളുടെ സുഹൃത്തുക്കൾ തൊട്ടടുത്ത് ഒരു കടയിൽ മുടി വെട്ടിക്കുന്നതിനിടെയാണ് അർജുൻ ക്രൂര പീഡനം നടത്തിയത്. പീഡനത്തിൽ കുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതിയ ഇയാൾ കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനിടയിൽ കുഞ്ഞ് കണ്ണു തുറന്നെന്ന് നിർവികാരതയോടെയാണ് ഇയാൾ പോലീസിനോട് വിശദീകരിച്ചത്.
മരണ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുവന്നതും മറ്റെല്ലാ കാര്യങ്ങൾക്കും വീട്ടുകാരെ സഹായിച്ചതും ഡിവ്‌എഫ്‌ഐ നേതാവെന്ന നിലയിൽ അർജുനായിരുന്നു. ഇടയ്‌ക്കിടെ കുട്ടിയുടെ വേർപാടിൽ പൊട്ടിക്കരയുക വരെ ചെയ്തു. പ്രദേശത്തുണ്ടായിരുന്നവരേയും കുട്ടിയുടെ വീടുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ ഭാഗമായാണ് പോലീസ് അർജുനേയും വിളിപ്പിച്ചത്. സംശയം തോന്നു കൂടുതൽ ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം അർജുനെ ആക്രമിക്കാൻ ശ്രമിച്ചു. ശാപവാക്കുകളുമായി അമ്മമാരും രംഗത്തെത്തിയിരുന്നു. പാർട്ടി ജാഥകളിലും പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്ന ഇയാൾ മിക്ക വീടുകളിലും നിത്യസന്ദർശകനായിരുന്നു. ഇത്ര വലിയൊരു കൊടും ക്രിമിനലാണല്ലോ തങ്ങളുടെ കൂടെയുണ്ടായിരുന്നതെന്ന ഞെട്ടലിലാണ് ഇപ്പോൾ സുഹൃത്തുക്കളും നാട്ടുകാരും
Comments