റിയോ: കോപ്പാ അമേരിക്കയിൽ അർജൻ്റീന ഫൈനലിൽ. സെമിഫൈനലിൽ കൊളംബിയയെ ഷൂട്ടൗട്ടിൽ 3-2നാണ് അർജ്ജനീന തോൽ്പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം മാറിയത്. ഗോളി എമിലിയാനോ മാർട്ടീനസിന്റെ മികച്ച സേവുകളാണ് അർജ്ജന്റീനയ്‌ക്ക് രക്ഷയായത്. ബ്രസീലാണ് ഫൈനലിൽ അർജൻ്റീനയുടെ എതിരാളി. നെയ്മറും മെസിയും ഏറ്റുമുട്ടുന്ന സ്വപ്ന ഫൈനലിനാണ് മാരക്കാന ഒരുങ്ങുന്നത്.
കളിയുടെ ഏഴാം മിനിറ്റിലാണ് അർജൻ്റീന മുന്നിലെത്തിയത്. മെസി ബോക്‌സിന കത്തുവെച്ച് നൽകിയ മികവാർന്ന പാസ് മാർട്ടിനസ് ഗോളാക്കി മാറ്റി. 61-ാം മിനിറ്റിൽ കൊളംബിയ സമനില പിടിച്ചു. കർഡോസ എടുത്ത ഫ്രീകിക്കിൽ അർജൻ്റീനിയൻ പ്രതിരോധത്തെ കബളിപ്പിച്ച് ലൂയിസ് ഫെർണാണ്ടോ ഡയസ് സമനില പിടിച്ചു.
ശാരീരിക മികവ് ഉപയോഗിച്ച് നടത്തിയ കരുത്തുറ്റ മുന്നേറ്റമാ അർജൻ്റീനയ്‌ക്ക് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീനയുടെ ഗോളി രക്ഷകനായി. 16 വർഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ-അർജൻ്റീന സ്വപ്ന ഫൈനൽ നടക്കുന്നത്.
Comments