പാലക്കാട്: വാളയാർ ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പുലർച്ചെ നാല് മണിയോടെയാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ കൈക്കൂലിയായി പിരിച്ചെടുത്ത 1,70,000 രൂപ വിജിലൻസ് കണ്ടെത്തി. കവറിൽ സൂക്ഷിച്ചിരുന്ന പണം ഏജന്റിന് കൈമാറാൻ ശ്രമിക്കുന്നതിനിടൊണ് പിടികൂടിയത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്‌ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മണി മുതൽ പുലർച്ചെ രണ്ട് വരെ 1,70,000 രൂപയാണ് കൈക്കൂലിയായി പിരിഞ്ഞത്. കൂടാതെ ഇന്നലെ മാത്രം ചെക്ക് പോസ്റ്റിൽ നിന്നും പിഴയിനത്തിൽ രണ്ടര ലക്ഷത്തോളം രൂപയും ലഭിച്ചിരുന്നുവെന്ന് വിജിലൻസ് പറഞ്ഞു.
കൈക്കൂലിയായി പിടിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജന്റിന് എത്തിച്ച് നൽകും. ഈ ഏജന്റ് പിന്നീട് പണം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ ലോറിയിൽ ലോഡുമായെത്തിയ ഡ്രൈവർ പണം കൈമാറുമ്പോഴാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
Comments