ഗുഹാവട്ടി : അതിർത്തി സംഘർഷത്തിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. അസം- മിസോറം അതിർത്തി സംഘർഷത്തിൽ ഹിമന്ത ബിശ്വശർമ്മയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതിയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
തനിക്കെതിരെ കേസ് എടുക്കുന്നതുവഴി നിലവിലെ പ്രശ്‌നത്തിന് പരിഹരിക്കപ്പെടുമെങ്കിൽ സന്തോഷം മാത്രമേയുള്ളു. ഏത് പോലീസ്‌റ്റേഷനിലും ഹാജരാകാൻ തയ്യാറാണ്. സ്വന്തം ഉദ്യോഗസ്ഥരെക്കൊണ്ട് സംഭവം അന്വേഷിക്കാൻ തങ്ങൾ അനുവദിക്കില്ല. അതിർത്തി സംഘർഷം പരിഹരിക്കാൻ സുപ്രീംകോടതിയെ സമീപിക്കും- ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു.
അതിർത്തിയിൽ സംഭവിച്ചത് തീർത്തും അപ്രതീക്ഷിത മായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ആളുകളുടെ ഭാഗത്തുനിന്നുമുണ്ടായ ഇത്തരം പ്രതികരണം ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ചർച്ചയിലൂടെ മാത്രമേ കാലങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കപ്പെടൂ എന്നും ഹിമന്ത ബിശ്വശർമ്മ കൂട്ടിച്ചേർത്തു.
അസം- മിസോറാം അതിർത്തി സംഘർഷത്തിൽ വധ ശ്രമത്തിനാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മിസോറം സർക്കാർ കേസ് എടുത്തിട്ടുണ്ട്.
Comments